മനസ്സ് നിറഞ്ഞ സന്തോഷത്തോടെ ഒരു വിവരം പങ്കുവെക്കുന്നു.
ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ അരുൺ ആരോഗ്യവാനായി തിരിച്ചുവരുന്നു. ഇന്നലെ വെന്റിലേറ്ററിൽ നിന്നും ഐ.സി.യു-വിലേക്ക് മാറ്റിയ അരുണിനെ പോയി കണ്ടു. കാണുമ്പോഴുണ്ടാകുന്ന ആശ്വാസം വാക്കുകൾക്ക് അപ്പുറമാണ്.
"ഇവിടെ ഇങ്ങനെ കിടക്കുന്നത് കൊണ്ടാണ്, അല്ലെങ്കിൽ സാറിനെ ഒന്ന് വന്ന് കെട്ടിപ്പിടിച്ചേനെ..." എന്ന് അരുൺ പറഞ്ഞ വാക്കുകൾ എനിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്നേഹാദരവും അംഗീകാരമായി ഞാൻ കാണുന്നു.
അരുണിന്റെ ജീവൻ രക്ഷിക്കാൻ ഒരേ മനസ്സോടെ കൂടെനിന്ന കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർ ജയകുമാറിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ ടീമിനോടും, അവയവ കൈമാറ്റത്തിനായി എയർ ആംബുലൻസ് സൗകര്യം ശരവേഗത്തിൽ ഒരുക്കിത്തന്ന ബഹു. മുഖ്യമന്ത്രിയോടും, ചികിത്സാ സഹായത്തിന് ആദ്യ ദിനം മുതൽ എന്നോടൊപ്പം നിന്നവരോടും, അകമഴിഞ്ഞ് ധനസഹായം നൽകിയവരോടും, എല്ലാത്തിനുമുപരി അരുണിനായി ഹൃദയം നൽകിയ തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന്റെ കുടുംബത്തെയും നന്ദിയോടെ ഓർക്കുന്നു.
വഴിത്താരകളിൽ തടസ്സമില്ലാതെ വാഹനത്തിന് വഴിയൊരുക്കിയ പോലീസിനും നാട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
അരുൺ എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി വീട്ടിലേക്ക് മടങ്ങട്ടെ എന്ന് നമുക്ക് പ്രതീക്ഷിക്കാം. കരുതലോടെ, സ്നേഹത്തോടെ എന്നും നമ്മൾ ഒപ്പമുണ്ടാകും